Tuesday, 25 September 2012

Cherunelly model-6

ഏ.വി. ജെയിംസ്  25.9.2012
ഫോണ്‍ 9447227118
വനം കൈയ്യേറ്റം
ചെറുനെല്ലി മോഡല്‍ 6
 "ഒരു വനംകൈയ്യേറ്റക്കാരന്‍ ഇന്‍ഡ്യന്‍ ഭരണഘടനയ്ക്ക് എതിരായി പ്രവര്‍ത്തിക്കുന്ന സ്വയം പ്രഖ്യാപിത കുറ്റവാളിയാണ്'' (1988 (2)ഗഘഠ 221) എന്ന ബഹു. ഹൈക്കോടതിയുടെ അസന്നിഗ്ധപ്രഖ്യാപനം നിലനില്‍ക്കെ, ചെറുനെല്ലിയിലെ 70.44 ഏക്കര്‍ വനഭൂമി കൈയ്യേറി നിരവധി വര്‍ഷങ്ങളായി കൈവശം വച്ചുകൊണ്ടിരിക്കുന്ന കുരുവിനാക്കുന്നേല്‍ കുരുവിള മകന്‍
എബ്രാഹം, വനംവകുപ്പുമേധാവിയുടെ മുന്‍പിലേക്ക് നിരങ്കുശം കടന്നുചെല്ലാനുള്ള ധാര്‍ഷ്ട്യത്തിന്റെ ഉറവിടത്തിലേയ്ക്ക് ഒരു അന്വേഷണമാണ് ഇവിടെ.
 അതിനു മറ്റൊരു തട്ടിപ്പിന്റെ ചുരുള്‍ അഴിക്കേണ്ടതുണ്ട്. 23.1.2012 ല്‍ ചെറുനെല്ലിയിലെ "ചെറുകിട തോട്ടം ഉടമകള്‍ക്കുവേണ്ടി'' എന്നപേരില്‍ ഒരു നിവേദനം ബഹു. മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. 35 വ്യക്തികളുടെ ഒപ്പുകള്‍ സഹിതമാണ് ടി നിവേദനം. പ്രസ്തുത ഒപ്പുകളില്‍ ചിലതെങ്കിലും വര്‍ഷങ്ങള്‍ക്കു മുന്‍പ് മരണമടഞ്ഞവരുടേതാണെന്ന ആക്ഷേപം പരക്കെ ഉയര്‍ന്നിട്ടുണ്ട്.  അതല്ല ഇവിടെ വിഷയം. നിവേദനത്തിലെ ഒപ്പുകാരില്‍ പ്രഥമന്‍ എബ്രാഹം കുരുവിള കുരുവിനാക്കുന്നേല്‍ എന്നയാളാണ്. സംശയിക്കേണ്ട ! കുരുവിനാക്കുന്നേല്‍ കുരുവിള മകന്‍ എബ്രാഹം തന്നെ!! ടിയാന് ചെറുനെല്ലിയില്‍ ഒരുസെന്റ് ഭൂമിയില്‍പോലും നിയമപരമായ അവകാശം ഇല്ലായെന്ന് നാം കണ്ടുകഴിഞ്ഞു. പക്ഷേ, ഇവിടെ ഇതാ ടിയാന്‍ സ്വയം സമ്മതിക്കുന്നു, താന്‍ ചെറുനെല്ലിയിലെ ഭൂമി കൈവശംവച്ചുകൊണ്ടിരിക്കുകയാണെന്ന്. സ്പഷ്ടമായ വനംകൈയ്യേറ്റം തന്നെ, സംശയമില്ല.
 ഈ നിവേദനം ബഹു. മുഖ്യമന്ത്രിയുടെ മുന്‍പില്‍ എത്തുന്നത് ഗവ. ചീഫ് വിപ്പിന്റെ ശിപാര്‍ശ കത്ത് സഹിതമാണ്. ടി കത്തില്‍ ഗവ. ചീഫ് വിപ്പ് പറയുന്നു " ചെറുനെല്ലി എസ്റേറ്റ് മേഖലയിലെ ചെറുകിട കര്‍ഷകരുടെ ഹര്‍ജി അടിയന്തിര നടപടികള്‍ക്കായി'' തന്റെ കത്തിനോടൊപ്പം സമര്‍പ്പിക്കുന്നു എന്ന്. 'ചെറുകിട തോട്ടം ഉടമകളെ' എസ്റേറ്റ് മേഖലയിലെ 'ചെറുകിട കര്‍ഷകര്‍' എന്ന് പുനര്‍നാമകരണം ചെയ്തത് ബഹു. മുഖ്യമന്ത്രിയുടെ ശ്രദ്ധയും അനുകമ്പയും നേടിയെടുക്കുക എന്ന സദുദ്ദേശ്യത്തിലായിരിക്കാം. പക്ഷേ ഗവ. ചീഫ് അന്ന് അറിഞ്ഞിട്ടുണ്ടാവില്ല, തന്റെ മുന്‍പില്‍ ഹാജരാക്കിയ നിവേദനത്തിലെ പ്രഥമ ഒപ്പുകാരന്‍ ചെറുനെല്ലിയില്‍ പാട്ടാവകാശം ഇല്ലാത്ത വെറും ഒരു വനം കൈയ്യേറ്റക്കാരനാണെന്ന്! സ്വന്തം നിയോജകമണ്ഡലത്തിലെ തന്നെ ഒരാള്‍ ഇത്തരം ഒരു വഞ്ചന ചെയ്ത് തന്നെ പൊതുസമൂഹത്തിന്റെ മുന്‍പില്‍ അവഹേളനാപാത്രമാക്കുമെന്ന്! ബഹു. മുഖ്യമന്ത്രിക്കും വന്നുഭവിച്ചിട്ടുള്ളത് ഇതേ ദുരവസ്ഥയാണ്. ഒരു വനംകൈയ്യേറ്റക്കാരന്‍ മുന്‍നിന്ന് ശേഖരിച്ചതും വര്‍ഷങ്ങള്‍ക്കു മുന്‍പ് മരണപ്പെട്ടവരുടേതുള്‍പ്പടെയുള്ള ഒപ്പുകള്‍ സഹിതം ലഭിച്ചതുമായ നിവേദനത്തിന് അര്‍ഹമായ സ്ഥാനം സെക്രട്ടറിയേറ്റിലെ ചവറ്റുകൂനയില്‍ ആയിരിക്കേണ്ടതിനു പകരം സംസ്ഥാന മുഖ്യമന്ത്രിയുടെ മേശപ്പുറത്ത് എത്തിപ്പെടാനുണ്ടായ സാഹചര്യം ഇതാണ്. ഫലമോ ? ഗവ. ചീഫ് വിപ്പിന്റെ കത്ത് സഹിതം ലഭിച്ച നിവേദനത്തെ ശങ്കയില്ലാതെ സ്വീകരിച്ച ബഹു. മുഖ്യമന്ത്രി, ഇതേക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് ചെയ്യാനായി ഒരു യു.ഡി.എഫ്. ഉപസമിതിയെ നിയോഗിക്കുക എന്നതും.
 വനംകൈയ്യേറ്റക്കാരന് ഭരണാധികാരത്തിന്റെ ഉന്നതങ്ങളില്‍നിന്ന് ചതിവില്‍ തരപ്പെടുത്തിയെടുക്കാനായത് ഒരു പരോക്ഷ അംഗീകാരം തന്നെ. അതിന്റെ പിന്‍ബലമായിരിക്കാം വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ മുന്‍പില്‍ ധാര്‍ഷ്ട്യത്തോടെ കടന്നുചെല്ലാന്‍ ടിയാന് ധൈര്യം നല്‍കിയത്. പക്ഷേ,  അതിനുവേണ്ടി ബഹുമാന്യരായ ചീഫ് മിനിസ്ററേയും ചീഫ് വിപ്പിനേയും  പൊതുജനസമക്ഷം അവഹേളിതരും അപമാനിതരും ആക്കിയത് അത്യന്തം അധിക്ഷേപാര്‍ഹമാണെന്ന് പറയാതെ വയ്യ. ഈ സാഹചര്യത്തില്‍ വനം കൈയ്യേറ്റത്തിനുമാത്രമല്ല സംസ്ഥാന ഭരണാധിപനെ വഞ്ചിച്ച് പരസ്യമായി അധിക്ഷേപിച്ചതിനും ടി വനം കൈയ്യേറ്റക്കാരനെതിരായി നിയമ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നാണ് നിയമപണ്ഡിതരുടെ അഭിപ്രായം.
 

Sunday, 23 September 2012

Cherunelly Model-5

ഏ.വി. ജെയിംസ്, 24092012
ഫോണ്‍- 9447227118
വനം കൈയ്യേറ്റം:
ചെറുനെല്ലി മോഡല്‍-5
സാക്ഷിയില്‍ നിന്ന് ഉടമയിലേയ്ക്കുളള രൂപാന്തരീകരണത്തെക്കുറിച്ചു പഠിക്കുന്നതിന് മുമ്പ്, ജനിച്ചിട്ടില്ലാത്തവരെ മരിച്ചവരായി പ്രഖ്യാപിക്കുന്ന തന്ത്രം ചെറുനെല്ലിയില്‍ പ്രയേഗിച്ചിട്ടുളളതിലേയ്ക്ക് ഒരു എത്തിനോട്ടം:ചെറുനെല്ലി ആധാരങ്ങളില്‍ 644/ 78 -ാം നമ്പര്‍ ആധാരപ്രകാരം ഭൂമി വാങ്ങിയിട്ടുളളത് അരുണാപുരം കരയില്‍ മാന്താടിയില്‍ വീട്ടില്‍ ജേക്കബിന്റെ മകന്‍ മാത്യു എന്നയാളാണ്. മറ്റു മിക്ക ചെറുനെല്ലി ആധാരക്കാരെയും പോലെ ടിയാനും ജനിച്ചിട്ടുളളതായോ എവിടെയെങ്കിലും പ്രത്യക്ഷപ്പെട്ടിട്ടുളളതായോ  അറിവില്ല., ഒരു പക്ഷേ ടി ആധാരത്തിനും ‘സാക്ഷി’ യായിട്ടുളള കുരുവിനാക്കുന്നേല്‍ കുരുവിള മകന്‍ എബ്രാഹത്തിനുമാത്രം അറിവുളള രഹസ്യമായിരിക്കാം മാന്താടിയില്‍ മാത്യുവിന്റെ  അസ്തിത്വം!! കാരണം, ടി എബ്രാഹം അധികാരസ്ഥാനങ്ങളില്‍ സമര്‍പ്പിച്ചിട്ടുളള രേഖകള്‍ പ്രകാരം ടി മാന്താടിയില്‍ മാത്യൂ മരിച്ചിരിക്കുകയാണത്രെ! ഒരിക്കലും ഒരിടത്തും പ്രത്യക്ഷപ്പെട്ടിട്ടില്ല  എന്നു പറയപ്പെടുന്ന മാന്താടിയില്‍ മാത്യൂവും 1978 ല്‍ ചെറുനെല്ലിയിലായിരുന്നു താമസമെന്ന് ആധാരത്തില്‍ കാണുന്നുണ്ട്. അതുകൊണ്ട് ടിയാന്റെ സ്ഥിരമേല്‍വിലാസമാണ് അരുണാപുരം കരയില്‍ മാന്താടിയില്‍ വീട്ടില്‍ ജേക്കബ് മകന്‍ മാത്യൂ എന്ന് വ്യക്തമാണ്. ജനിച്ചതായോ ജീവിച്ചിരിക്കുന്നതായോ മറ്റു തെളിവുകള്‍ ഒന്നും ടിയാനെ സംബന്ധിച്ച് ലഭ്യമല്ല. അതിനാല്‍ ടി മാന്താടിയില്‍ വീട്ടില്‍ ജേക്കബിന്റെ മകന്‍ മാത്യുവിന്റെ മരണ സര്‍ട്ടിഫിക്കറ്റ് (ഉലമവേ ഇലൃശേളശരമലേ) എങ്കിലും ഹാജരാക്കുവാന്‍ ‘സാക്ഷി’ എബ്രാഹത്തിന് ചുമതലയുണ്ട്.
 ഇനി, ഭൂമി വാങ്ങുമ്പോഴത്തെ ‘സാക്ഷി’യെ എങ്ങനെ ‘ഉടമ’യാക്കി മാറ്റാം എന്നതിന്റെ കുറുക്കുവഴി ചെറുനെല്ലി ആധാരങ്ങളുടെ ‘സാക്ഷി’ എബ്രാഹം പഠിപ്പിക്കുന്നു.  1978 ജൂണ്‍ 12,13 തീയതികളിലായി രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുളള 15 ആധാരങ്ങളും രജിസ്റാര്‍ ആഫീസില്‍ നിന്നും കൈപ്പറ്റിയിട്ടുളളത് ‘സാക്ഷി എബ്രാഹം’ ആണെന്ന് രേഖകളില്‍ നിന്നും വ്യക്തമാണ്. ആധാരത്തിലെ ഉടമകള്‍ അദൃശ്യരായതിനാലായിരിക്കാം  ‘സാക്ഷി എബ്രാഹം’ ഇപ്രകാരം ഒരു സേവനത്തിന് മുതിര്‍ന്നിട്ടുളളത്. ടി അദൃശ്യ ഉടമകളെക്കുറിച്ച് പിന്നീട് പരാമര്‍ശനങ്ങള്‍ കാണുന്നത് മീനച്ചില്‍ സബ് രജിസ്ററിയിലെ താഴെ പറയുന്ന രണ്ടു രേഖകളിലാണ്
 1.1980 ലെ 7/80-ാം നമ്പര്‍ മുക്ക്യാര്‍
 2.1981 ലെ 208/81-ാം നമ്പര്‍ മുക്ക്യാര്‍
ടി രണ്ടു മുക്ക്യാറുകളും എഴുതി നല്‍കപ്പെട്ടിട്ടുളളത് കട്ടിയക്കാരന്‍ കുരുവിള മകന്‍ എബ്രാഹമിനാണ്. എഴുതി നല്‍കിയവര്‍ മുമ്പറഞ്ഞ 14 ആധാരങ്ങളിലെ  പേരുകാരും (ഒരേ കക്ഷികള്‍ ഒരേ വസ്തുവിന്  രണ്ടു മുക്ക്യാറുകള്‍ എന്തിനെഴുതി എന്നത് ദുരൂഹമാണ്.) തൃക്കാണ്ണാല്‍വട്ടം എന്ന സാങ്കല്‍പിക വില്ലേജിലെ സാങ്കല്‍പിക പൌരനായ കട്ടിയക്കാരന്‍ എബ്രാഹം സാധാരണ ലോകത്തിന് അദൃശ്യനാണല്ലോ? അതുകൊണ്ട് ഇവിടെ ‘സാക്ഷി’ കുരുവിനാല്‍കുന്നേല്‍ എബ്രാഹം വീണ്ടും ഇതാ സേവനത്തിനെത്തുന്നു.!!  കുരുവിനാല്‍ കുന്നേല്‍ കുരുവിളയുടെ മകനായ താന്‍ കട്ടിയക്കാരന്‍ കുരുവിളയുടെയും മകനാണെന്ന് അവകാശപ്പെട്ടുകൊണ്ട്  ടിയാന്‍ ചെറുനെല്ലിയിലെ 70.44 ഏക്കര്‍ ഭൂമി കൈയ്യേറുകയാണ്. ടിയാന്റെ ഈ അവകാശവാദം ശാസ്ത്ര ദൃഷ്ടിയില്‍ അസംഭവ്യവും നിയമദൃഷ്ടിയില്‍ അസ്വീകാര്യവും  സാധാരണക്കാരുടെ ദൃഷ്ടിയില്‍ ആഭാസകരവുമാണെന്നാണ് പറയപ്പെടുന്നത്.
കൈയ്യേറ്റക്കാരന് ഇത്ര ധാര്‍ഷ്ട്യം എന്തുകൊണ്ട്?
അന്വേഷണം തുടരുന്നു..................................

Thursday, 20 September 2012

cherunelly model-4

ഏ.വി. ജെയിംസ്  21.9.2012

ഫോണ്‍ - 9447227118

വനം കൈയ്യേറ്റം
ചെറുനെല്ലി മോഡല്‍ - 4

 ചെറുനെല്ലിയില്‍ സര്‍ക്കാര്‍ വനഭൂമി പാട്ടത്തിന് ആധാരം രജിസ്റര്‍ ചെയ്ത് വാങ്ങിയവര്‍ യഥാര്‍ത്ഥത്തില്‍ ഇല്ലാത്തവരാണെന്ന് വ്യക്തമാകുമ്പോള്‍, പ്രസ്തുത ആധാരങ്ങള്‍ക്ക് സാക്ഷിയായിട്ടുള്ള കുരുവിനാക്കുന്നേല്‍ എബ്രാഹത്തിന് എന്ത് വിശദീകരണമാണ് നല്‍കാനുണ്ടാവുക? അതേക്കുറിച്ചുള്ള പരിചിന്തനം പിന്നീടാകാം. ഞെട്ടിപ്പിക്കുന്നതും അവിശ്വസനീയവും ആയ ഒരുവസ്തുതയാണ് .ചെറുനെല്ലി തിരിമറികളില്‍ അടുത്തതായി പരിശോധിക്കാനുള്ളത്.
 ചെറുനെല്ലി ആധാരങ്ങളില്‍പെട്ട 655-ാം ആധാരം, കാഞ്ഞിരപ്പള്ളി കരയില്‍ കരിമ്പനാല്‍കുരുവിള ഭാര്യ മറിയക്കുട്ടിയുടെ പേരിലാണ് രജിസ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. ഇപ്രകാരം ഒരു വ്യക്തിയെ ഒരിക്കലും ഒരിടത്തും ആരും കണ്ടിട്ടുള്ളതായി അറിവില്ല. ചെറുനെല്ലി ആധാരങ്ങളില്‍ ഒരു മറിയക്കുട്ടിയെക്കുറിച്ചു മാത്രമെ പരാമര്‍ശനമുള്ളൂ. വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഹിയറിംഗില്‍ ഹാജരാക്കപ്പെട്ട തിരിച്ചറിയല്‍ രേഖകളിലും ഒരേയൊരു മറിയക്കുട്ടിയെയുള്ളു - അത് കരിമ്പനാല്‍ കുരുവിളയുടെ ഭാര്യ മറിയക്കുട്ടിയല്ല, പിന്നെയോ കുരുവിനാക്കുന്നേല്‍ കുരുവിളയുടെ ഭാര്യ മറിയക്കുട്ടിയാണ്!  ടി തിരിച്ചറയില്‍ രേഖ ഹാജരാക്കിയ കുരുവിനാക്കുന്നേല്‍ കുരുവിള മകന്‍എബ്രാഹം, ഇപ്പോള്‍ 90 കഴിഞ്ഞ ആദരണീയയായ ഈ വന്ദ്യവയോധികയുടെ പുത്രനാണെന്നതാണ് ഖേദകരം.കുരുവിനാക്കുന്നേല്‍ കുരുവിളയുടെ ഭാര്യയായ സ്വമാതാവിനെ, കാഞ്ഞിരപ്പള്ളി കരിമ്പനാല്‍ കുരുവിളയുടെ ഭാര്യ എന്ന് വ്യവഹരിക്കുന്ന ചെറുനെല്ലി ആധാരത്തിന്
(655/78 ) സാക്ഷിയായി നില്‍ക്കാന്‍ ഇങ്ങനെയൊരു പുന്നാരപുത്രന്‍ തുനിഞ്ഞുവെന്നത് ആ വൃദ്ധമാതാവ് അറിയാന്‍ ഇടയാകരുതെ എന്നാശിക്കാം. കുരുവിനാക്കുന്നേല്‍ കുരുവിളയുടെ ഭാര്യ മറിയക്കുട്ടിയുടെ പുത്രന്‍ എബ്രാഹത്തിന് ഇപ്പോള്‍ ഏകദേശം 68 വയസ്സുണ്ട് എന്നാണറിവ്. 34 വര്‍ഷങ്ങള്‍ക്കു മുന്‍പ് ടി എബ്രാഹം സാക്ഷിനിന്ന് രജിസ്റര്‍ ചെയ്യപ്പെട്ട 655/78-ാം നമ്പര്‍ ആധാരത്തില്‍ പറയപ്പെടുന്ന കരിമ്പനാല്‍ കുരുവിളയുടെ ഭാര്യ മറിയക്കുട്ടിതന്നെയാണ് ഇപ്പോഴത്തെ കുരുവിനാക്കുന്നേല്‍ കുരുവിള ഭാര്യ മറിയക്കുട്ടി എന്നു വാദിക്കില്ലെന്ന് പ്രത്യാശിക്കാം!!
 ചെറുനെല്ലിയില്‍ ഭൂമിവാങ്ങിയ ഈ 15 പേരും അക്കാലത്ത് ചെറുനെല്ലിയില്‍ താമസക്കാരാണെന്ന് ആധാരങ്ങളില്‍ പറയുന്നുണ്ട്. അതുകൊണ്ട് ആധാരങ്ങളില്‍ കാണിച്ചിട്ടുള്ളത് അവരവരുടെ സ്ഥിരമേല്‍വിലാസങ്ങളാണ് എന്നത് വ്യക്തമാണ്. പക്ഷെ ഈ വ്യക്തികളെ കണ്ടെത്താനായിട്ടില്ല. അതുകൊണ്ടുതന്നെ, യാതൊരുവിധമായ തട്ടിപ്പുകള്‍ക്കും മുതിരാതെ തികച്ചും നിയമവിധേയരായും മാതൃകാപൌരന്‍മാരായും ജീവിക്കുന്നവരുടെ കുടുംബപ്പേരുകള്‍ഇപ്രകാരമുള്ള ഒരു തട്ടിപ്പു വിവാദത്തിലേക്ക് വലിച്ചിഴച്ചവരെ വെളിച്ചത്തുകൊണ്ടുവരാനുള്ള ബാദ്ധ്യത 14 ആധാരങ്ങളിലും സാക്ഷിയായ കുരുവിനാക്കുന്നേല്‍ എബ്രാഹത്തിനുണ്ട്.
 സാക്ഷി, ഉടമയായി മാറാനുള്ള വിദ്യകള്‍....... തുടരുന്നു.

Cherunelly model-3

ഏ.വി.ജെയിംസ് - 20.9.2012
ഫോണ്‍ 9447227118
വനം കൈയ്യേറ്റം
ചെറുനെല്ലി മോഡല്‍ - 3
 ഒരേസമയം രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ പ്രത്യക്ഷരാകാന്‍ കഴിഞ്ഞിരുന്ന ചില അത്ഭുത പ്രവര്‍ത്തകരെക്കുറിച്ച് പലര്‍ക്കും കേട്ടറിവ് ഉണ്ടായിരിക്കാം.പക്ഷേ, ഒരേസ്ഥലത്ത്, ഒരേദിവസം രണ്ട് വ്യത്യസ്ത കുടുംബങ്ങളിലെ രണ്ട് വ്യത്യസ്ത പിതാക്കന്‍മാരുടെ പുത്രനായി വിലസാനുള്ള സിദ്ധി ലഭിച്ച 'മഹാനെ' ദര്‍ശിക്കാനുള്ള ഭാഗ്യമോ നിര്‍ഭാഗ്യമോ കൈവന്നിരിക്കുകയാണ്. ഒരു എബ്രാഹം താന്‍ 'ഇടമറ്റം കുരുവിനാക്കുന്നേല്‍ കുരുവിള മകന്‍' ആണെന്ന് എഴുതി ഒപ്പിട്ട് സാക്ഷിയായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്, കട്ടിയക്കാരന്‍ എബ്രാഹമിന്റെ ഭാര്യ മറിയമ്മയുടെ പേര്‍ക്ക് 643-ാം നമ്പര്‍ ആധാരം രജിസ്റര്‍ ചെയ്തപ്പോഴാണ് എന്ന് നാം കണ്ടു. ഈ കട്ടിയക്കാരന്‍ എബ്രാഹമാകട്ടെ,. കട്ടിയക്കാരന്‍ കുരുവിളയുടെ മകനാണെന്ന് 640-ാം നമ്പര്‍ ആധാരം വ്യക്തമാക്കുന്നുമുണ്ട്. ശേഷം നിഗമനങ്ങള്‍ വായനക്കാര്‍ക്കായി സാദരം വിടുന്നു.
 എബ്രാഹം ഗ്രൂപ്പിലെ ആധാരങ്ങളെയെല്ലാം വിശകലനം ചെയ്യാന്‍ സ്ഥലപരിമിതി അനുവദിക്കുന്നില്ല. എങ്കിലും അനുപേക്ഷണീയങ്ങളായവയെ പരാമര്‍ശിക്കാതെ വയ്യ. 650-ാം നമ്പരായി ഇടമറ്റം കരയില്‍ മൂലേച്ചാലില്‍ കുരുവിള മകന്‍ തോമസിന്റെ പേരിലും 651-ാം നമ്പരായി ഇടമറ്റം കരയില്‍ മൂലേച്ചാലില്‍ കുര്യന്‍ മകന്‍ കുര്യന്റെ പേരിലും ആധാരങ്ങള്‍ രജിസ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയിലും സാക്ഷി ഇടമറ്റം കരയില്‍ കുരുവിനാക്കുന്നേല്‍ കുരുവിള മകന്‍ എബ്രാഹം തന്നെ. എന്നാല്‍ വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഹിയറിംഗില്‍ ഇവര്‍ ഹാജരാകുകയോ തങ്ങളുടെ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കാന്‍ തയ്യാറാകുകയോ ചെയ്തിട്ടില്ല. പക്ഷേ, സമാന പേരുകളോടു കൂടിയ രണ്ട് പേരുടെ തിരിച്ചറയില്‍ രേഖകള്‍ അവിടെ ഹാജരാക്കപ്പെട്ടിട്ടുണ്ട്. അവ യഥാക്രമം കുരുവിനാക്കുന്നേല്‍ കുരുവിള മകന്‍ തോമസ്, കുരുവിനാക്കുന്നേല്‍ കുരുവിള മകന്‍ കുര്യന്‍ എന്നിവരുടേതത്രെ. പത്രഭാഷയില്‍ അപരന്‍മാര്‍! ഈ അപരന്‍മാര്‍ കുരുവിനാക്കുന്നേല്‍ എബ്രാഹത്തിന്റെ സഹോദരന്‍മാരാണെന്നത് ശ്രദ്ധേയം തന്നെ. എന്തുകൊണ്ട് സ്വസഹോദരന്‍മാരുടെ സ്വത്വം (ശറലിശേശ്യേ)  മറച്ചുവച്ചുകൊണ്ട് സര്‍ക്കാര്‍ വനഭൂമി പാട്ടത്തിനു വാങ്ങുന്ന പ്രമാണങ്ങള്‍ രജിസ്റര്‍ ചെയ്യുന്ന വേളയില്‍ സാക്ഷിയായി നില്‍ക്കാന്‍ കുരുവിനാക്കുന്നേല്‍ എബ്രാഹം എന്തിനു തുനിഞ്ഞു എന്നതിന് ഉത്തരം നല്‍കാന്‍ ടിയാന് ചുമതലയുണ്ട്.
 ഇനി 652-ാം നമ്പര്‍ ആധാരത്തിലേക്ക് ............................ ഇടമറ്റം കരയില്‍  പേരേക്കാട്ട് ജോര്‍ജിന്റെ ഭാര്യ മേരിയുടെ പേരിലാണ് ടി ആധാരം. എന്നാല്‍ അങ്ങനെയൊരാളെ എവിടെയും കാണ്മാനില്ല. വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഹിയറിംഗ് വേളയില്‍ സമര്‍പ്പിക്കപ്പെട്ട തിരിച്ചറിയല്‍ രേഖകളില്‍ ഒരു ജോര്‍ജിന്റെ ഭാര്യ മേരിയുണ്ട്. പക്ഷേ, അത് കുരുവിനാക്കുന്നേല്‍ ജോര്‍ജ്ജിന്റെ ഭാര്യ മേരിയുടേതാണെന്നുമാത്രം! അപര എന്നൊരുപദം നിഘണ്ടുവില്‍ ഉണ്ടോ എന്നറിയില്ല.! ഈ ആധാരത്തിനും സാക്ഷി കുരുവിനാക്കുന്നേല്‍ എബ്രാഹം തന്നെ.  തന്റെ സഹോദരഭാര്യയുടെ പേരില്‍ നടത്തപ്പെടുന്ന ഇത്തരം ഒരു തിരിമറിക്ക് സാക്ഷി നില്‍ക്കാന്‍ കുരുവിനാക്കുന്നേല്‍ കുരുവിള മകന്‍ എബ്രാഹത്തിനെ പ്രേരിപ്പിച്ച ചേതോവികാരം എന്തെന്ന് വിശദീകരിക്കാനും ടിയാന് ബാദ്ധ്യതയുണ്ട്.
 ബാദ്ധ്യത, സാക്ഷിയായതുകൊണ്ടു മാത്രമല്ല, പിന്നെയോ?
 ഇനി ആ കഥകളിലേയ്ക്ക് ..................