Thursday, 20 September 2012

Cherunelly model-3

ഏ.വി.ജെയിംസ് - 20.9.2012
ഫോണ്‍ 9447227118
വനം കൈയ്യേറ്റം
ചെറുനെല്ലി മോഡല്‍ - 3
 ഒരേസമയം രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ പ്രത്യക്ഷരാകാന്‍ കഴിഞ്ഞിരുന്ന ചില അത്ഭുത പ്രവര്‍ത്തകരെക്കുറിച്ച് പലര്‍ക്കും കേട്ടറിവ് ഉണ്ടായിരിക്കാം.പക്ഷേ, ഒരേസ്ഥലത്ത്, ഒരേദിവസം രണ്ട് വ്യത്യസ്ത കുടുംബങ്ങളിലെ രണ്ട് വ്യത്യസ്ത പിതാക്കന്‍മാരുടെ പുത്രനായി വിലസാനുള്ള സിദ്ധി ലഭിച്ച 'മഹാനെ' ദര്‍ശിക്കാനുള്ള ഭാഗ്യമോ നിര്‍ഭാഗ്യമോ കൈവന്നിരിക്കുകയാണ്. ഒരു എബ്രാഹം താന്‍ 'ഇടമറ്റം കുരുവിനാക്കുന്നേല്‍ കുരുവിള മകന്‍' ആണെന്ന് എഴുതി ഒപ്പിട്ട് സാക്ഷിയായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്, കട്ടിയക്കാരന്‍ എബ്രാഹമിന്റെ ഭാര്യ മറിയമ്മയുടെ പേര്‍ക്ക് 643-ാം നമ്പര്‍ ആധാരം രജിസ്റര്‍ ചെയ്തപ്പോഴാണ് എന്ന് നാം കണ്ടു. ഈ കട്ടിയക്കാരന്‍ എബ്രാഹമാകട്ടെ,. കട്ടിയക്കാരന്‍ കുരുവിളയുടെ മകനാണെന്ന് 640-ാം നമ്പര്‍ ആധാരം വ്യക്തമാക്കുന്നുമുണ്ട്. ശേഷം നിഗമനങ്ങള്‍ വായനക്കാര്‍ക്കായി സാദരം വിടുന്നു.
 എബ്രാഹം ഗ്രൂപ്പിലെ ആധാരങ്ങളെയെല്ലാം വിശകലനം ചെയ്യാന്‍ സ്ഥലപരിമിതി അനുവദിക്കുന്നില്ല. എങ്കിലും അനുപേക്ഷണീയങ്ങളായവയെ പരാമര്‍ശിക്കാതെ വയ്യ. 650-ാം നമ്പരായി ഇടമറ്റം കരയില്‍ മൂലേച്ചാലില്‍ കുരുവിള മകന്‍ തോമസിന്റെ പേരിലും 651-ാം നമ്പരായി ഇടമറ്റം കരയില്‍ മൂലേച്ചാലില്‍ കുര്യന്‍ മകന്‍ കുര്യന്റെ പേരിലും ആധാരങ്ങള്‍ രജിസ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയിലും സാക്ഷി ഇടമറ്റം കരയില്‍ കുരുവിനാക്കുന്നേല്‍ കുരുവിള മകന്‍ എബ്രാഹം തന്നെ. എന്നാല്‍ വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഹിയറിംഗില്‍ ഇവര്‍ ഹാജരാകുകയോ തങ്ങളുടെ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കാന്‍ തയ്യാറാകുകയോ ചെയ്തിട്ടില്ല. പക്ഷേ, സമാന പേരുകളോടു കൂടിയ രണ്ട് പേരുടെ തിരിച്ചറയില്‍ രേഖകള്‍ അവിടെ ഹാജരാക്കപ്പെട്ടിട്ടുണ്ട്. അവ യഥാക്രമം കുരുവിനാക്കുന്നേല്‍ കുരുവിള മകന്‍ തോമസ്, കുരുവിനാക്കുന്നേല്‍ കുരുവിള മകന്‍ കുര്യന്‍ എന്നിവരുടേതത്രെ. പത്രഭാഷയില്‍ അപരന്‍മാര്‍! ഈ അപരന്‍മാര്‍ കുരുവിനാക്കുന്നേല്‍ എബ്രാഹത്തിന്റെ സഹോദരന്‍മാരാണെന്നത് ശ്രദ്ധേയം തന്നെ. എന്തുകൊണ്ട് സ്വസഹോദരന്‍മാരുടെ സ്വത്വം (ശറലിശേശ്യേ)  മറച്ചുവച്ചുകൊണ്ട് സര്‍ക്കാര്‍ വനഭൂമി പാട്ടത്തിനു വാങ്ങുന്ന പ്രമാണങ്ങള്‍ രജിസ്റര്‍ ചെയ്യുന്ന വേളയില്‍ സാക്ഷിയായി നില്‍ക്കാന്‍ കുരുവിനാക്കുന്നേല്‍ എബ്രാഹം എന്തിനു തുനിഞ്ഞു എന്നതിന് ഉത്തരം നല്‍കാന്‍ ടിയാന് ചുമതലയുണ്ട്.
 ഇനി 652-ാം നമ്പര്‍ ആധാരത്തിലേക്ക് ............................ ഇടമറ്റം കരയില്‍  പേരേക്കാട്ട് ജോര്‍ജിന്റെ ഭാര്യ മേരിയുടെ പേരിലാണ് ടി ആധാരം. എന്നാല്‍ അങ്ങനെയൊരാളെ എവിടെയും കാണ്മാനില്ല. വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഹിയറിംഗ് വേളയില്‍ സമര്‍പ്പിക്കപ്പെട്ട തിരിച്ചറിയല്‍ രേഖകളില്‍ ഒരു ജോര്‍ജിന്റെ ഭാര്യ മേരിയുണ്ട്. പക്ഷേ, അത് കുരുവിനാക്കുന്നേല്‍ ജോര്‍ജ്ജിന്റെ ഭാര്യ മേരിയുടേതാണെന്നുമാത്രം! അപര എന്നൊരുപദം നിഘണ്ടുവില്‍ ഉണ്ടോ എന്നറിയില്ല.! ഈ ആധാരത്തിനും സാക്ഷി കുരുവിനാക്കുന്നേല്‍ എബ്രാഹം തന്നെ.  തന്റെ സഹോദരഭാര്യയുടെ പേരില്‍ നടത്തപ്പെടുന്ന ഇത്തരം ഒരു തിരിമറിക്ക് സാക്ഷി നില്‍ക്കാന്‍ കുരുവിനാക്കുന്നേല്‍ കുരുവിള മകന്‍ എബ്രാഹത്തിനെ പ്രേരിപ്പിച്ച ചേതോവികാരം എന്തെന്ന് വിശദീകരിക്കാനും ടിയാന് ബാദ്ധ്യതയുണ്ട്.
 ബാദ്ധ്യത, സാക്ഷിയായതുകൊണ്ടു മാത്രമല്ല, പിന്നെയോ?
 ഇനി ആ കഥകളിലേയ്ക്ക് ..................

No comments:

Post a Comment