Thursday, 20 September 2012

cherunelly model-4

ഏ.വി. ജെയിംസ്  21.9.2012

ഫോണ്‍ - 9447227118

വനം കൈയ്യേറ്റം
ചെറുനെല്ലി മോഡല്‍ - 4

 ചെറുനെല്ലിയില്‍ സര്‍ക്കാര്‍ വനഭൂമി പാട്ടത്തിന് ആധാരം രജിസ്റര്‍ ചെയ്ത് വാങ്ങിയവര്‍ യഥാര്‍ത്ഥത്തില്‍ ഇല്ലാത്തവരാണെന്ന് വ്യക്തമാകുമ്പോള്‍, പ്രസ്തുത ആധാരങ്ങള്‍ക്ക് സാക്ഷിയായിട്ടുള്ള കുരുവിനാക്കുന്നേല്‍ എബ്രാഹത്തിന് എന്ത് വിശദീകരണമാണ് നല്‍കാനുണ്ടാവുക? അതേക്കുറിച്ചുള്ള പരിചിന്തനം പിന്നീടാകാം. ഞെട്ടിപ്പിക്കുന്നതും അവിശ്വസനീയവും ആയ ഒരുവസ്തുതയാണ് .ചെറുനെല്ലി തിരിമറികളില്‍ അടുത്തതായി പരിശോധിക്കാനുള്ളത്.
 ചെറുനെല്ലി ആധാരങ്ങളില്‍പെട്ട 655-ാം ആധാരം, കാഞ്ഞിരപ്പള്ളി കരയില്‍ കരിമ്പനാല്‍കുരുവിള ഭാര്യ മറിയക്കുട്ടിയുടെ പേരിലാണ് രജിസ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. ഇപ്രകാരം ഒരു വ്യക്തിയെ ഒരിക്കലും ഒരിടത്തും ആരും കണ്ടിട്ടുള്ളതായി അറിവില്ല. ചെറുനെല്ലി ആധാരങ്ങളില്‍ ഒരു മറിയക്കുട്ടിയെക്കുറിച്ചു മാത്രമെ പരാമര്‍ശനമുള്ളൂ. വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഹിയറിംഗില്‍ ഹാജരാക്കപ്പെട്ട തിരിച്ചറിയല്‍ രേഖകളിലും ഒരേയൊരു മറിയക്കുട്ടിയെയുള്ളു - അത് കരിമ്പനാല്‍ കുരുവിളയുടെ ഭാര്യ മറിയക്കുട്ടിയല്ല, പിന്നെയോ കുരുവിനാക്കുന്നേല്‍ കുരുവിളയുടെ ഭാര്യ മറിയക്കുട്ടിയാണ്!  ടി തിരിച്ചറയില്‍ രേഖ ഹാജരാക്കിയ കുരുവിനാക്കുന്നേല്‍ കുരുവിള മകന്‍എബ്രാഹം, ഇപ്പോള്‍ 90 കഴിഞ്ഞ ആദരണീയയായ ഈ വന്ദ്യവയോധികയുടെ പുത്രനാണെന്നതാണ് ഖേദകരം.കുരുവിനാക്കുന്നേല്‍ കുരുവിളയുടെ ഭാര്യയായ സ്വമാതാവിനെ, കാഞ്ഞിരപ്പള്ളി കരിമ്പനാല്‍ കുരുവിളയുടെ ഭാര്യ എന്ന് വ്യവഹരിക്കുന്ന ചെറുനെല്ലി ആധാരത്തിന്
(655/78 ) സാക്ഷിയായി നില്‍ക്കാന്‍ ഇങ്ങനെയൊരു പുന്നാരപുത്രന്‍ തുനിഞ്ഞുവെന്നത് ആ വൃദ്ധമാതാവ് അറിയാന്‍ ഇടയാകരുതെ എന്നാശിക്കാം. കുരുവിനാക്കുന്നേല്‍ കുരുവിളയുടെ ഭാര്യ മറിയക്കുട്ടിയുടെ പുത്രന്‍ എബ്രാഹത്തിന് ഇപ്പോള്‍ ഏകദേശം 68 വയസ്സുണ്ട് എന്നാണറിവ്. 34 വര്‍ഷങ്ങള്‍ക്കു മുന്‍പ് ടി എബ്രാഹം സാക്ഷിനിന്ന് രജിസ്റര്‍ ചെയ്യപ്പെട്ട 655/78-ാം നമ്പര്‍ ആധാരത്തില്‍ പറയപ്പെടുന്ന കരിമ്പനാല്‍ കുരുവിളയുടെ ഭാര്യ മറിയക്കുട്ടിതന്നെയാണ് ഇപ്പോഴത്തെ കുരുവിനാക്കുന്നേല്‍ കുരുവിള ഭാര്യ മറിയക്കുട്ടി എന്നു വാദിക്കില്ലെന്ന് പ്രത്യാശിക്കാം!!
 ചെറുനെല്ലിയില്‍ ഭൂമിവാങ്ങിയ ഈ 15 പേരും അക്കാലത്ത് ചെറുനെല്ലിയില്‍ താമസക്കാരാണെന്ന് ആധാരങ്ങളില്‍ പറയുന്നുണ്ട്. അതുകൊണ്ട് ആധാരങ്ങളില്‍ കാണിച്ചിട്ടുള്ളത് അവരവരുടെ സ്ഥിരമേല്‍വിലാസങ്ങളാണ് എന്നത് വ്യക്തമാണ്. പക്ഷെ ഈ വ്യക്തികളെ കണ്ടെത്താനായിട്ടില്ല. അതുകൊണ്ടുതന്നെ, യാതൊരുവിധമായ തട്ടിപ്പുകള്‍ക്കും മുതിരാതെ തികച്ചും നിയമവിധേയരായും മാതൃകാപൌരന്‍മാരായും ജീവിക്കുന്നവരുടെ കുടുംബപ്പേരുകള്‍ഇപ്രകാരമുള്ള ഒരു തട്ടിപ്പു വിവാദത്തിലേക്ക് വലിച്ചിഴച്ചവരെ വെളിച്ചത്തുകൊണ്ടുവരാനുള്ള ബാദ്ധ്യത 14 ആധാരങ്ങളിലും സാക്ഷിയായ കുരുവിനാക്കുന്നേല്‍ എബ്രാഹത്തിനുണ്ട്.
 സാക്ഷി, ഉടമയായി മാറാനുള്ള വിദ്യകള്‍....... തുടരുന്നു.

No comments:

Post a Comment